ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി

ഭക്തിയോഗത്തെയും, കര്‍മ്മയോഗത്തെയും അവലംബിച്ചുകൊ ണ്ടുള്ള പുരാണം, സ്തുതി, പ്രാര്‍ത്ഥന, ഭജന, ആചാരാനുഷ്ഠാനം തുടങ്ങിയവ പ്രതിപാദിക്കുന്ന നിരവധി പുതിയ ഗ്രന്ഥങ്ങള്‍ മലയാള ത്തില്‍ ലഭ്യമാണ്. പക്ഷെ, ജ്ഞാനയോഗത്തെ അവലംബിച്ചുകൊണ്ടു ള്ള പുതിയ പഠനഗ്രന്ഥങ്ങള്‍ മലയാളത്തില്‍ വളരെ പരിമിതമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പൂജ്യശ്രീ. സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജാചാര്യന്റെ ഗ്രന്ഥങ്ങളുടെയും, പഠനക്ലാസ്സുകളുടെയും, പ്രഭാഷണങ്ങളുടെയും ചരിത്രപരമായ പ്രസക്തിയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.ആധുനിക കേരളത്തിന്റെ ആദ്ധ്യാത്മികതയെ ഭക്തിയുടെയും, ക്ഷേ ത്രാരാധനയുടെയും, യാഗാനുഷ്ഠനങ്ങളുടെയും, ആള്‍ദൈവങ്ങളുടെ യും, പ്രസ്ഥാനങ്ങളുടെയും തലങ്ങളില്‍ തളച്ചിടപ്പെട്ടപ്പോള്‍, സ്വാമി നിര്‍മ്മലാന്ദഗിരി മഹാരാജാചാര്യന്‍ പാരമ്പര്യപഥത്തില്‍ […]

ജ്ഞാനത്തിന്റെ അപരോക്ഷാനുഭൂതി Read More »

ആയുര്‍വേദരഹസ്യം

പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജഗുരുവിന്റെ കൃപാക ടാക്ഷം ഒന്നുകൊണ്ടുമാത്രമാണ്, ഗുരുവിന്റെ ‘ആയുര്‍വേദരഹസ്യം’  ഞങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിയോഗമുണ്ടായിരിക്കുന്നത്, ഞങ്ങളുടെ ഭാഗ്യമാണിതെന്നും വിശ്വസിക്കുന്നു. ആയുര്‍വേദവിദ്യകള്‍ രഹസ്യവിദ്യകളാണെന്നും, അതെല്ലാവര്‍ക്കും ആര്‍ജ്ജിക്കാന്‍ അധികാരമില്ലെന്നും അവകാശപ്പെട്ടിരുന്നൊരു സാമൂഹികവ്യവസ്ഥ പണ്ടുണ്ടായിരുന്നു; ‘ആയുര്‍വേദരഹസ്യ’മെന്ന വിവ ക്ഷയുടെ ഒരു തലമാണ്. ആയുര്‍വേദം ഗുരുമുഖത്തുനിന്നാണ് ആര്‍ജ്ജിക്കേണ്ടതെന്നും, ഗു രുവാത്സല്യത്തിന് പാത്രമാകാത്തവന് വിദ്യകള്‍ മുഴുവന്‍ ഗുരു പകര്‍ ന്നുനല്കില്ലെന്നുമുള്ളൊരു പഠനവ്യവസ്ഥയുണ്ട്; ‘ആയുര്‍വേദരഹ സ്യ’മെന്ന വിവക്ഷയുടെ മറ്റൊരു തലമാണ്. യൂണിവേഴ്‌സിറ്റിതലത്തില്‍, അക്കാദമികതലത്തില്‍ ആയുര്‍വേദം പഠിച്ചിരിക്കണമെന്നും, അതാണ് ശാസ്ത്രീയപഠനമെന്നും, അങ്ങനെ പഠിച്ചവര്‍ക്കാണ് ചികിത്സിക്കാന്‍ നിയമപരമായ അധികാരമെന്നും,

ആയുര്‍വേദരഹസ്യം Read More »

മഹാഭാരത യുദ്ധപശ്ചാത്തലവും അര്‍ജ്ജുനവിഷാദ യോഗവും

ഓര്‍ക്കുന്നൂ, പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്, ‘ശ്രീമദ് ഭഗവദ്ഗീത ഒരു യുദ്ധവേദപുസ്തകമാണോ?’, ‘ഹിംസയിലും ധര്‍മ്മമുണ്ടെന്ന് യോദ്ധാവിനെ(അര്‍ജ്ജുനനെ) വിശ്വസിപ്പിച്ച് യുദ്ധോത്സുകനാക്കുകയായിരുന്നുവോ, ഭഗവദ്ഗീതയുടെ പ്രയോജനം?’ ഈ രണ്ട് പ്രധാന ചോദ്യങ്ങളുന്നയിച്ചുകൊണ്ടാണ്, തൊണ്ണൂറുകളുടെ പകുതിമു തല്‍ കേരളത്തിലങ്ങോളമിങ്ങാളം ആയിരക്കണക്കിന് വേദികളില്‍ ഭഗവദ്ഗീതയെ വ്യാഖ്യാനിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിത്തുടങ്ങി യത്. അതുവരെ നിലനിന്നിരുന്ന ഭഗവദ്ഗീതാവ്യാഖ്യാനങ്ങളുടെ സാമൂഹ്യകമായ സ്വാധീനത്തെ മുന്‍നിര്‍ത്തിയുള്ള സ്വാമിജിയുടെ ചോദ്യങ്ങ ളും, പാരമ്പര്യപ്രോക്തമായ സ്വാമിജിയുടെ ഗീതാവ്യാഖ്യാനവും കേരളീയ ആദ്ധ്യാത്മികാന്തരീക്ഷത്തില്‍ ശ്രദ്ധേയമായി മുഴങ്ങിത്തുടങ്ങി. അതുവരെ ഗീതാജ്ഞാനയജ്ഞപരമ്പരകള്‍ സംഘടിപ്പിച്ചുവന്നിരുന്ന വ്യവസ്ഥാപിത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെയും, ഗീതാവ്യാഖ്യാതാക്കളെയും വീണ്ടുവിചാരങ്ങള്‍ക്കും,

മഹാഭാരത യുദ്ധപശ്ചാത്തലവും അര്‍ജ്ജുനവിഷാദ യോഗവും Read More »

മനസ്സിന്റെ വിഭൂതികൾ

പൂജ്യശ്രീ.സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജാചാര്യന്റെ ‘മനസ്സിന്റെ വിഭൂതികള്‍’ പ്രസിദ്ധീകരിക്കാന്‍ ആ.ബുക്‌സിന് സാധിച്ചുവെന്നത് വലി യൊരു നിയോഗമായിട്ടാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മനസ്സിനെക്കുറിച്ചും, മനസ്സിന്റെ വിഭൂതികളെക്കുറിച്ചുമുള്ള പൂര്‍വാചാര്യന്മാരുടെ അറിവുകള്‍മുഴുവന്‍ വളരെ അടുക്കോടെ സ്വാമിജി പ്രതിപാദിക്കുന്നൊരു ഉത്തമപഠനഗ്രന്ഥമാണിത്. പ്രാചീനമായ ആയുര്‍വേദശാസ്ത്രത്തെയും, വേദാന്തശാസ്ത്രത്തെയും, യോഗശാസ്ത്രത്തെയും അവലംഭിച്ചുകൊ ണ്ടാണ് സ്വാമിജിയിവിടെ മനസ്സിനെയും, ശരീരത്തെയും, ദ്രവ്യത്തെയും സംബന്ധിക്കുന്ന അറിവുകള്‍മുഴുവന്‍ പകര്‍ന്നുനല്‍കിയിരിക്കുന്നത്. ബാഹ്യമായ കര്‍മ്മേന്ദ്രിയങ്ങളും, ആന്തരികമായ മനസ്സും, ബുദ്ധിയു മടങ്ങുന്ന ജ്ഞാനേന്ദ്രിയളും ഉപയോഗിച്ചുകൊണ്ടാണ് നിത്യനിരന്തരം നമ്മള്‍ ജീവിച്ചുപോകുത്. എന്നാല്‍, അവയുടെ സവിശേഷമായ ഓരോ സ്വഭാവത്തെക്കുറിച്ചും, പ്രക്രിയയെക്കുറിച്ചും, ഇന്നെത്രപേര്‍ക്കറിയാം? സുകൃതംകൊണ്ടും,

മനസ്സിന്റെ വിഭൂതികൾ Read More »

ജ്ഞാനമാര്‍ഗ്ഗം

പൂജ്യശ്രീ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ്ജിയുടെ ‘ജ്ഞാനമാര്‍ഗ്ഗം: ജിജ്ഞാസയും അനുഭവവും’ ആ.ബുക്‌സ് പ്രസിദ്ധീകരിക്കുന്നത് ഒരു നിയോഗമായി കരുതുകയാണ്. സ്വാമിജിയുടെ വേദാന്ത-ആയുര്‍വേദ ദര്‍ശനങ്ങളുടെ പഠനങ്ങളെയും, വ്യാഖ്യാനങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തി ഞങ്ങള്‍ മുമ്പ് പയ്യന്നൂരില്‍നിന്ന് ‘ആത്മീയ ദൃശ്യമാസിക’ പ്രസിദ്ധീകരിക്കുകയുണ്ടായി; പ്രസ്തുത മാസികയ്ക്കുവേണ്ടി സ്വാമിജി ഖണ്ഡശ്ശയായി എഴുതിത്തന്നിരുന്നതാണ് ഞങ്ങളിപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രസ്തുത മാസിക പ്രസിദ്ധീകരിച്ചുവന്നിരുന്നത്, സ്വാമിജി കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി ആദ്ധ്യാത്മിക പഠനക്ലാസ്സുകള്‍ നടത്തിവന്നിരുന്ന സമയമായിരുന്നു; സ്വാമിജിയുടെ ചിന്തകളില്‍; ദാര്‍ശനിക വ്യാഖ്യാനങ്ങളില്‍; സത്യതയുടെ ഘനഗംഭീരമായ പൗരുഷശബ്ദത്തില്‍ കേരളത്തിലെ യുവതീയുവാക്കള്‍ ആക

ജ്ഞാനമാര്‍ഗ്ഗം Read More »

നക്ഷത്രവൃക്ഷങ്ങളുടെ ഔഷധഗുണങ്ങളും, ഔഷധയോഗങ്ങളും

ഭാരതീയരായ പൂര്‍വികര്‍ തങ്ങളുടെ ജീവിതത്തില്‍ ഔഷധസസ്യങ്ങ ള്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കിയിരുന്നു. ഓരോ ജന്മത്തിനും ഓരോ നക്ഷത്രവുമായി ബന്ധമുണ്ടെന്ന് കരുതിയതുപോലെ ഓരോ ഔ ഷധസസ്യവുമായും ബന്ധമുണ്ടെന്ന് കരുതിയിരുന്നു. അതനുസരിച്ചാണ് ഓരോ നക്ഷത്രത്തിനും പ്രത്യേകം ഔഷധസസ്യത്തെയും കണക്കാക്കി യിരുന്നത്. അങ്ങനെയാണ് ഒരാളുടെ നക്ഷത്രത്തിനനുസരിച്ച ഔഷധവൃ ക്ഷം നട്ടുപിടിപ്പിക്കുകയും, അതിനെ പതിവായി പരിചരിക്കുകയും, ഒരിക്ക ലും നശിപ്പിക്കാതിരിക്കുകയും ചെയ്തുവന്നിരുന്നത്. ഇങ്ങനെ ചെയ്തുവന്നാല്‍ ദീര്‍ഘായുസ്സും, നല്ല ആരോഗ്യവും ഉണ്ടാകുമെന്നാണ് ഭാരതീയ ജ്യോതിശാസ്ത്രം പറയുന്നത്’. ഈയൊരു ജ്യോതിശാസ്ത്രദര്‍ശനം അനു സരിച്ചാണ് ഋഷികള്‍

നക്ഷത്രവൃക്ഷങ്ങളുടെ ഔഷധഗുണങ്ങളും, ഔഷധയോഗങ്ങളും Read More »

അഭിജ്ഞാനശാകുന്തളം

ഭാരതത്തില്‍ ഇരുപതിരുപത്തിയഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചുവെ ന്ന് കരുതപ്പെടുന്ന മഹാകവിയും, കാവ്യനാടകകൃത്തുമായ കാളിദാസന്റെ കാവ്യനാടകകൃതികളില്‍ വളരെ ശ്രദ്ധേയമാണ് ‘അഭിജ്ഞാനശാകുന്തളം. ശാകുന്തളത്തിന് സ്വാഭാവികമായും ഓരോ കാലത്തും, പുതിയ പുതിയ രംഗാവതരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; ശാകുന്തളത്തെ അടിസ്ഥാന പ്പെടുത്തി ഒട്ടനവധി ഗവേഷണപഠനങ്ങള്‍, നോവലുള്‍, കഥകള്‍, കവിതക ള്‍, ചിത്രങ്ങള്‍, നൃത്തങ്ങള്‍, സിനിമകള്‍ തുടങ്ങിയ പുനഃസൃഷ്ടികളും ഉണ്ടായിക്കൊണ്ടിരുന്നു; ഇത്തരമൊരു പശ്ചാത്തലത്തിലാണ്, മലയാളത്തില്‍ വായനക്കുവേണ്ടി മാത്രമായി ‘അകനാടക’സാഹിത്യരൂപവുമുണ്ടാകുന്നത്. കാളിദാസന്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അവലംബിച്ചും, വിദൂ ഷകനെ മുന്‍നിര്‍ത്തിയും ശാകുന്തളം രചിച്ചത് നിശ്ചയമായും, രംഗപ്രയോ ഗത്തിനുവേണ്ടി

അഭിജ്ഞാനശാകുന്തളം Read More »

നാടകകൃത്തുക്കള്‍ അകനാടകം എഴുതുമ്പോള്‍

നാടകകൃത്തുക്കള്‍ അകനാടകമെഴുതുമ്പോള്‍ സംഭവിക്കുന്നത് എന്തെന്നാല്‍, ഓരോ നാടകകൃത്തും താന്‍പോരിമയോടെ തന്റെ മാത്രം പ്രതിഭകൊണ്ട് സമഗ്രമായൊരു നാടകസാഹിത്യകൃതി രചിക്കുകയെ ന്നതാണ്. എങ്ങനെയാണോ, ഒരു കഥാകൃത്തിന്റെ കഥയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്, എങ്ങനെയാണൊരു നോവലിസ്റ്റ് രചിച്ച നോവലിന്റെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ് തമായിരിക്കുന്നത്, അതുപോലെ ഒരു നാടകകൃത്തിന്റെ അകനാടകകൃതിയുടെ കര്‍തൃത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാകുന്നു. അതുകൊണ്ടുതന്നെ അകനാടകം മൗലികവും, സ്വതന്ത്രവും, പൂര്‍ണ്ണവുമായ അസ്തിത്വത്തോടെ സാഹിത്യകൃതിയായി സാഹിത്യരംഗത്ത്, വായന ക്കാരുടെ ലോകത്ത് വിരാജിക്കുന്നു.‘അകനാടക’മെന്നത് ഒരു സംജ്ഞാനാമമാണ്; ഇത് രംഗനാടകപാഠമല്ല, നാടകസാഹിത്യകൃതിയാണെന്ന് തിരിച്ചറിയാനും, നാടകകലാ

നാടകകൃത്തുക്കള്‍ അകനാടകം എഴുതുമ്പോള്‍ Read More »

Shopping Cart